അവസാനപന്തിൽ മലിംഗയോട് പറഞ്ഞത് ഇതായിരുന്നു, ആ രഹസ്യം വെളിപ്പെടുത്തി രോഹിത് ശർമ

18

ചെന്നൈയ്ക്കെതിരെ ഐപിഎൽ ഫൈനലിൽ ത്രില്ലർ ജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന് നിർണായകമായത് അവസാന ഓവർ എറിയാൻ മലിംഗയെ നിയോഗിച്ചതായിരുന്നു.

മലിംഗ, ക്യാപ്റ്റന്റെ വിശ്വാസം കാത്തപ്പോൾ മുംബൈ ഷോ കേയ്‌സിലെത്തിയത് നാലാം ഐപിഎൽ കിരീടമായിരുന്നു.

Advertisements

രോഹിത്ത് ശർമ്മയുടെ ക്യാപ്റ്റൻസിയുടെ മികച്ച് വെളിപ്പെടുത്തുന്നതായിരുന്നു മലിംഗയ്ക്ക് അവസാന ഓവർ നൽകാനുളള മുംബൈയുടെ തീരുമാനം.

അവസാന പന്തിൽ ചെന്നൈയ്ക്ക് ജയിക്കാൻ രണ്ട് റൺസായിരുന്നു വേണ്ടിയിരുന്നത്. അപ്പോൾ ക്രീസിലുണ്ടായതാകട്ടെ ചെന്നൈ ബാറ്റ്സ്മാൻ ഷർദുൽ താക്കുർ ആയിരുന്നു.

അവസാന പന്തിനായി ഷർദുൽ ക്രീസിൽ നിൽക്കുമ്പോൾ ലസിത് മലിംഗയ്ക്ക് രോഹിത്ത് പറഞ്ഞ് കൊടുത്ത രഹസ്യം അദ്ദേഹം തന്നെ വെളിപ്പെടുത്തി.

ക്രീസിലുളള ഷർദുലിനെ നന്നായി അറിയാമായിരുന്നത് തനിക്ക് ഏറെ സഹായകരമായെന്ന് രോഹിത്ത് പറയുന്നു.

ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റിൽ മുംബൈയ്ക്കായി ഷർദുലിനൊപ്പം കളിച്ച അനുഭവസമ്പത്താണ് രോഹിത്തിന് തുണയായത്.

‘കളി അവർക്ക് സമനിലയാക്കാൻ എളുപ്പമായിരുന്നു. അതുകൊണ്ട് തന്നെ വിക്കറ്റെടുക്കുക എന്നതല്ലാതെ വേറെ വഴിയില്ലായിരുന്നു.

ഷാർദുലിനെ നന്നായി അറിയുന്നത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി. കൂറ്റൻ ഷോട്ടിനായിരിക്കും ഷർദുൽ ശ്രമിക്കുകയെന്ന് ഉറപ്പായിരുന്നു.

അതുകൊണ്ട് മലിംഗയുമായി ആലോചിച്ച് സ്ലോബോൾ യോർക്കർ എറിയാൻ തീരുമാനിച്ചു’ രോഹിത്ത് വെളിപ്പെടുത്തി.

2017ലും രോഹിത്ത് തന്റെ ക്യാപ്റ്റൻസി മികവ് കൊണ്ടായിരുന്നു മുംബൈയ്ക്ക് കിരീടം സമ്മാനിച്ചത്. അന്നെ പൂണെയ്ക്ക് ജയിക്കാൻ 11 റൺസായിരുന്നു വേണ്ടിയുണ്ടിരുന്നത്.

അന്ന് മിച്ചൽ ജോൺസനെയാണ് രോഹിത്ത് പന്തേൽപിച്ചത്. ഇതോടെ ഒരു റൺസിന് മുംബൈ ജയിച്ചു.

Advertisement