എംഎസ് ധോണി ഔട്ടായ പന്തിൽ ന്യൂസിലാന്റ് ഫീൽഡർമാർ പവർപ്ലേ നിയമം തെറ്റിച്ചു, പിഴവിനെതിരെ ആരാധക രോഷം

18

ലോകകപ്പിൽ ന്യൂസിലാന്റിനെതിരായ സെമി മത്സരത്തിൽ എംഎസ് ധോണി ഔട്ടായ പന്തിൽ അംപയറിങ്ങിൽ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടി ആരാധകർ.

മൂന്നാമത്തെ പവർ പ്ലേ ആയതിനാൽ 30 യാർഡ് സർക്കിളിന് പുറത്ത് 5 ഫീൽഡർമാർ മാത്രമേ പാടുള്ളൂവെങ്കിലും 6 ഫീൽഡർമാർ പുറത്ത് നിന്നെന്നാണ് ട്വിറ്ററിലടക്കം ആരാധകർ വീഡിയോ സഹിതം ചൂണ്ടിക്കാണിക്കുന്നത്.

Advertisements

അംപയർ നോബോൾ വിളിച്ചാൽ പോലും ധോണി റൺ ഔട്ടാവുമെങ്കിലും റിങ്ങിനുള്ളിൽ ലെഗ്സൈഡിൽ ഒരു എക്സ്ട്രാ ഫീൽഡർ ഉണ്ടായിരുന്നെങ്കിൽ ധോണി ഡബിളിന് ഓടുമായിരുന്നില്ലെന്ന് ആരാധകർ പറയുന്നു.

ധോണി ഔട്ടായ പന്ത് എറിയുന്നതിന് മുമ്പ് സ്‌ക്രീനിൽ കാണിച്ച ഗ്രാഫിക്സിൽ ആറു ഫീൽഡർമാർ പുറത്ത് നിൽക്കുന്നതായി കാണിക്കുന്നുണ്ട്.

10 ബോളിൽ 25 റൺസ് വേണമെന്നിരിക്കെ ധോണി മത്സരം ജയിപ്പിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഇന്നലെ അദ്ദേഹം റൺ ഔട്ടാവുന്നത്.

49ൽ നിന്ന് സിംഗിളെടുത്ത് 50 തികച്ച് രണ്ടാം റണ്ണിനായി ഓടുമ്പോൾ ഗുപ്റ്റിലാണ് ഡയറക്ട് ത്രോയിൽ സ്റ്റംപ് തെറിപ്പിച്ചത്. ധോണി ഔട്ടായിടത്താണ് ഇന്ത്യ മത്സരം തോറ്റതെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Advertisement