മറ്റൊരു റെക്കാർഡ് കൂടി ഐപിഎല്ലിൽ സ്വന്തം പേരിലാക്കി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ധോണിയുടെ റെക്കോർഡ് നേട്ടം. ടൂർണമെന്റിൽ 200 സിക്സറുകൾ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.
ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമാണ് ധോണി. വെസ്റ്റ്ഇൻഡീസ് താരം ക്രിസ് ഗെയിൽ, ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ല്യേഴ്സ് എന്നിവരാണ് ധോണിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ധോണി 84 റൺസ് നേടി പുറത്താകാതെനിന്നു. 48 പന്തിൽ 84 റൺസ് അടിച്ചുകൂട്ടിയ ധോണി അവസാന നിമിഷം വരെ ചെന്നൈയ്ക്ക് വിജയ പ്രതീക്ഷ നൽകി.
ഏഴു സിക്സറുകൾ പറത്തി. 111 മീറ്റർ ദൂരെ ഗ്രാൗണ്ടിന്റെ മേൽക്കൂരയിലേക്കാണ പറത്തിവിട്ട സിക്സ അടക്കം ഏഴ് സിക്സാണ് ധോണി അടിച്ചു കൂട്ടിയത്.
അവസാന ഓവറിൽ ചെന്നെയ്ക്ക് ജയിക്കാൻ 26 റൺസ്. പന്തുമായി ഉമേഷ് യാദവ്. ആദ്യപന്തിൽ ഫോറ് നേടിയ ചെന്നൈ നായകൻ തൊട്ടടുത്ത രണ്ട് പന്തുകളും അതിർത്തിക്ക് മുകളിലൂടെ പറത്തി.
നാലാം പന്തിൽ രണ്ട് റൺസ് നേടിയ ധോണി അഞ്ചാം പന്തും ഗ്യാലറിയിലെത്തിച്ചു. ഒരു പന്തിൽ ജയിക്കാൻ രണ്ട് റൺസ് എന്ന ഘട്ടത്തിൽ ഉമേഷിന്റെ പന്ത് ധോണിക്ക് തൊടാനായില്ല.
ഓടി റൺസെടുക്കാൻ ശ്രമിച്ചെങ്കിലും ബ്രാവോ ക്രീസിലെത്തും മുമ്പ് പാർത്ഥിവ് പട്ടേൽ വിക്കറ്റ് തെറിപ്പിച്ചതോടെ ബാംഗ്ലൂർ ആവേശജയം സ്വന്തമാക്കി.
ബാംഗ്ലൂർ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ ഒരു റൺസിന്റെ പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങിയത്.