പന്തിനെ ഒഴിവാക്കാൻ കളിച്ചത് ടീം ഇന്ത്യയിലെ ഒരു മുതിർന്ന താരം; കാർത്തിക്കിന് നറുക്ക് വീണത് ഇങ്ങനെ!

40

ഇത്തവണത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാനുള്ള ഒന്നര മണിക്കൂർ നീണ്ട യോഗത്തിൽ ദീർഘമായ ചർച്ച നടന്നത് യുവതാരം ഋഷഭ് പന്തിന്റെ വിഷയത്തിലായിരുന്നു.

മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന് പിന്നിലെ രണ്ടാമൻ ആരാകണമെന്ന ചർച്ച മണിക്കൂറുകളോളം തുടർന്നു.

Advertisements

ടീമിന്റെ ഘടന ഏറെക്കുറെ ഉറപ്പായിരുന്നു. ദിനേഷ് കാർത്തിക്കിനെ മറികടന്ന് രണ്ടാം വിക്കറ്റ് കീപ്പർ പന്താകുമെന്ന് ഉറപ്പായിരുന്നു.

ഇംഗ്ലണ്ടിലേക്ക് പോകുന്ന ടീമിൽ പന്ത് വേണമെന്നായിരുന്നു സിലക്ഷൻ കമ്മിറ്റി യോഗത്തിലെ
ഭൂരിഭാഗം അംഗങ്ങളുടെയും നിലപാട്.

എന്നാൽ, ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സാന്നിധ്യത്തിൽ സെലക്ഷൻ യോഗം കൂടുതൽ ചർച്ചകളിലേക്ക് കടന്നപ്പോഴാണ് പന്തിന്റെ പേര് വെട്ടി കാർത്തിക്കിന് നറുക്ക് വീണത്.

പന്തു ടീമിൽ വേണ്ട എന്ന ഉറച്ച നിലപാടുമായി ഒരംഗം ഉറച്ചു നിന്നതാണ് യുവതാരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങൾ തകർത്തത്.

ഇന്ത്യൻ ടീമിലെ ഒരു മുതിർന്ന അംഗത്തിന്റെ ഉറച്ച പിന്തുണയോടെയാണ് പന്തിനെ ഒഴിവാക്കാൻ ഇദ്ദേഹം വാദിച്ചത്.

ഒരു ഘട്ടത്തിൽ പോലും മറ്റ് അംഗങ്ങളുടെ അഭിപ്രായം മാനിക്കാൻ അദ്ദേഹം തയ്യാറായില്ല. തർക്കം മുറുകുമെന്ന സന്ദർഭം എത്തിയതോടെ പന്തിനെ ഒഴിവാക്കാൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പന്തിനെ ഒഴിവാക്കി കാർത്തിക്കിനെ ടീമിൽ എത്തിക്കാൻ പുറമേ നിന്ന് വൻ സമ്മർദ്ദമാണ് സിലക്ഷൻ കമ്മിറ്റി യോഗത്തിൽ ഉണ്ടായത്.

കാർത്തിക്കിനായി വാദിക്കാൻ സിലക്ഷൻ കമ്മിറ്റിലെ മുതിർന്ന അംഗത്തിന് നിർദേശം നൽകിയ ടീം ഇന്ത്യയിലെ ആ താരം ആരാണ് എന്നതും അവ്യക്തമാണ്.

Advertisement