കരുത്തരായ ഇംഗ്ലണ്ടിനെ പൂട്ടാൻ കഴിയുന്നത് ഇന്ത്യക്ക് മാത്രം; ഇതാണ് ആ വലിയ കാരണങ്ങൾ

12

ഇത്തവണത്തെ ഏകദിന ലോകകപ്പിന് മണിമുഴങ്ങാൻ ദിവസങ്ങൾ മാത്രം, ക്രിക്കറ്റ് ലോകവും ടീമുകളും കിരീട പോരാട്ടത്തിനായള്ള കാത്തിരുപ്പിലാണ്.

ആരാകും ഇത്തവണ ലോഡ്സിൽ കപ്പുയുർത്തുക എന്നത് സസ്പെൻസ് നിറഞ്ഞ കാര്യമാണ്. ആതിഥേയരായ ഇംഗ്ലണ്ടിനാണ് ക്രിക്കറ്റ് ലോകം സാധ്യതകൾ നൽകുന്നത്.

Advertisements

ഇംഗ്ലീഷ് ടീം അല്ലെങ്കിൽ മാത്രം വിരാട് കോഹ്ലിയും സംഘവും എന്നാണ് നിലവിലെ വിലയിരുത്തൽ. ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും അടങ്ങുന്ന ഓസ്ട്രേലിയൻ ടീമും പ്രതീക്ഷകളുടെ നെറുകയിലാണ്.

ബാറ്റിംഗ് ഓർഡറിന്റെ കരുത്താണ് ഇംഗ്ലണ്ടിന്റെ വിജയങ്ങളിൽ നിർണായകമാകുന്നത്.

ജോണി ബെയര്‍‌സ്റ്റോ, ജേസൺ റോയ്, ജോ റൂട്ട്, മോയിൻ മോർഗൻ, ബെൻ സ്റ്റോക്‌സ്, ജോസ് ബട്ലർ, മൊയീൻ അലി എന്നിവരടങ്ങുന്ന നീണ്ട ബാറ്റിംഗ് നിര ഏത് ടീമിനെതിരെയും വൻ സ്‌കോർ നേടാനും പിന്തുടർന്ന് ജയിക്കാനും ശേഷിയുള്ളവരാണ്.

ലോകകപ്പ് പ്രവചനങ്ങളിൽ ഇന്ത്യൻ ടീമിനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിർത്തുന്നതും ഇംഗ്ലീഷ് ടീമിന്റെ ഈ കരുത്ത് തന്നെ.

എന്നാൽ, ഇംഗ്ലീഷ് മണ്ണിലെത്തുന്ന ടീമുകളിൽ ആതിഥേയർക്കൊപ്പം ശക്തമായ ഏക ടീം കോഹ്ലിയുടേതാണെന്നതാണ് ശ്രദ്ധേയം.

ബെയര്‍‌സ്റ്റോ, ജേസൺ റോയ് ഓപ്പണിംഗ് ജോഡിക്കൊപ്പം നിൽക്കുന്നതാണ് ശിഖർ ധവാൻ രോഹിത് ശർമ്മ സഖ്യം.

ക്ലാസ് ബാറ്റ്സ്മാനായി റൂട്ടിനേക്കാൾ കേമനാണ് ക്ലാസും മാസും ചേരുന്ന വിരാടിന്റെ ബാറ്റിംഗ്. ബാറ്റിംഗിന് അനുകൂലമായ പിച്ച് കോഹ്ലിയിലെ റൺദാഹം ഇരട്ടിയാക്കുമെന്നതിൽ സംശയമില്ല.

മോർഗനും ബട്ലറും വൻ ഷോട്ടുകളിലൂടെ അതിവേഗം സ്‌കോർ ചെയ്യാൻ കേമന്മാരാണ്. ഇവർക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ കെഎൽ രാഹുലും ഹാർദ്ദിക് പാണ്ഡ്യയും ഇന്ത്യൻ നിരയിലുണ്ട്.

പവർ ഹിറ്റിങ്ങിൽ ആർക്കും പിന്നിലല്ലാത്ത പാണ്ഡ്യയുടെ ബാറ്റിംഗ് ശൈലിക്ക് അനുകൂലമാണ് നിലവിലെ ഇംഗ്ലീഷ് പിച്ചുകൾ.

മത്സരം മാറ്റി മറിക്കാൻ ശേഷിയുള്ള സ്റ്റോക്‌സിനും മൊയീൻ അലിക്കും മഹേന്ദ്ര സിംഗ് ധോണിയിലൂടെ ഇന്ത്യ മറുപടി നൽകിയാൽ ഇംഗ്ലീഷ് നിര പിടിച്ചു നിൽക്കില്ല.

രണ്ട് ഇംഗ്ലീഷ് താരങ്ങളും വൻ ഷോട്ടിൽ മാത്രം ശ്രദ്ധയൂന്നുന്നവരാണ്. എന്നാൽ, കളി വരുതിയിലാക്കാനും ഒറ്റ ഓവറിൽ മത്സരം വഴി തിരിച്ചുവിടാനുമുള്ള ധോണിയുടെ മികവ് ഇംഗ്ലീഷ് ടീമിൽ ആർക്കുമില്ല.

ഇവരെ കൂടാതെ കേദാർ ജാദവ്, വിജയ് ശങ്കർ, ഇംഗ്ലീഷ് പിച്ചുകളിൽ മികച്ച റെക്കോർഡുകളുള്ള രവീന്ദ്ര ജഡേജയും കോഹ്ലിപ്പടയിലുണ്ട്.

ബോളിംഗ് ഡിപ്പാർട്ട്മെന്റിലേക്ക് നോക്കിയാൽ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നീ പേസ് ത്രയവും, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ സ്പിൻ ത്രയവും ബോളിങ്ങിനെ അനുകൂലിക്കാത്ത പിച്ചുകളിൽപ്പോലും എതിരാളികളെ വീഴത്താൻ ശേഷിയുള്ളവരാണ്.

Advertisement