മലയാളത്തിലെ പ്രമുഖ നടിമാരെയും വിവാദ നായികമാരെയും ഉള്‍പ്പെടുത്തി ദുബായയിലെ പെണ്‍വാണിഭ സംഘങ്ങള്‍

28

ദുബായ്: മസാജ് പാര്‍ലറുകളുടെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പതിവായ ദുബായ് നഗരത്തില്‍ പാര്‍ലറുകളുടെ പേരില്‍ ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെതിരേ അധികൃതര്‍ നടപടി ശക്തമാക്കി. മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഡുകളില്‍ മലയാളത്തിലെ പ്രമുഖ നടിമാരുടെയും വിവാദ നായികമാരുടെയുമെല്ലാം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കാര്‍ഡുകളും വിതരണം ചെയ്യുന്നുണ്ട്. ഇത്തരം കാര്‍ഡുകള്‍ വിതരണം ചെയ്താല്‍ 10,000 ദിര്‍ഹം വരെ പിഴയും നാടുകടത്തലുമൊക്കെയാകും ശിക്ഷ.

മലയാള നടിമാരും കേരളത്തില്‍ അടുത്ത കാലത്ത വാര്‍ത്താ പ്രാധാന്യം നേടിയ ചില വിവാദനായികമാരുടേയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കാര്‍ഡുകള്‍ പാര്‍ക്കിംഗ് ഏരിയകളില്‍ നിര്‍ത്തിയിട്ട കാറുകളുടെ വിന്‍ഡ് സ്‌ക്രീന്‍, വാതില്‍പ്പടികള്‍ എന്നിവിടങ്ങളിലെല്ലാമാണ് ഇടുന്നത് പതിവായ സാഹചര്യത്തില്‍ ദുബായ് മുനിസിപ്പാലിറ്റിയുടേതാണ് നടപടി. ഇക്കാര്യത്തില്‍ നിയമം കര്‍ക്കശമാക്കുന്ന കാര്യം വേസ്റ്റ് മാനേജ്‌മെന്റ് വകുപ്പ് നിയമവകുപ്പില്‍ നിന്നും അനുവാദം തേടിയിട്ടുണ്ട്. പ്രധാനമായും മലയാളികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് മലയാനടിമാരുടെ ചിത്രങ്ങള്‍ ബിസിനസ് കാര്‍ഡുകളില്‍ ഉപയോഗിക്കുന്നത്.

Advertisements

അനേകം മലയാളി യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചതിക്കുഴിയില്‍ വീഴുന്ന പെണ്‍വാണിഭ സംഘങ്ങള്‍ അടങ്ങിയ അനാശാസ്യ കേന്ദ്രങ്ങളാണ് ഈ മസാജ് പാര്‍ലറുകള്‍. ഇത്തരം കേന്ദ്രങ്ങളിലേക്ക് ആള്‍ക്കാരെ എത്തിക്കുകയാണ് ഇത്തരം കാര്‍ഡുകളുടെ ലക്ഷ്യം. ലൈസന്‍സുള്ള മസാജ് പാര്‍ലറുകള്‍ക്കും നടപടി ബാധകമാക്കാന്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 500 ദിര്‍ഹമുള്ള പിഴ 10,000 ആക്കി ഉയര്‍ത്താനാണ് ശുപാര്‍ശ. ഇത്തരം കാര്‍ഡുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന പല പാര്‍ലറുകളും തട്ടിപ്പാണെന്നും അനധികൃതമായി വ്യക്തികള്‍ പെണ്‍വാണിഭ ഇടപാടുകള്‍ക്ക് വേണ്ടി നടത്തുന്നതാണെന്നും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇത്തരം കാര്‍ഡുകള്‍ നഗരത്തില്‍ വന്‍ തോതിലായതോടെ നഗരവാസികള്‍ക്ക് ശല്യമായി മാറുകയും വിവിധ കോണുകളില്‍ നിന്നും പരാതികള്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ഏപ്രിലില്‍ ഇത്തരം ഏഴ് ദശലക്ഷം കാര്‍ഡുകള്‍ കണ്ടെത്തിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ശചയ്തിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിനായും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ലാന്റ് നമ്പറുകളോ മസാജ് സെന്ററുകളുടെ പേരുകളോ ഇല്ലാത്ത ഇത്തരം കാര്‍ഡില്‍ സുന്ദരിയായ ഒരു നടിയുടെ ചിത്രത്തോടൊപ്പം അനേകം മൊബൈല്‍ നമ്പറുകള്‍ ഉണ്ടാകും. മണിക്കൂറിന് 300 ദിര്‍ഹം വരെയാണ് മസാജ് സെന്ററുകള്‍ ഈടാക്കുന്നത്.

Advertisement