ഒരേ സമയം 2 പേരുമായി ലൈം ഗീ ക ബന്ധം അടക്കമുള്ള വഴിവിട്ട രീതികൾ: എതിർത്ത അമ്മയെ ബിരുദ വിദ്യാർത്ഥിനി ആയ മകൾ ചെയ്തത് ഇങ്ങനെ

50675

ഹൈദരാബാദ് : സുഹൃത്തുക്കളുമായുള്ള വഴിവിട്ട ബന്ധത്തെ എതിർത്ത അമ്മയെ ബിരുദ വിദ്യാർത്ഥിനിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തി റെയിൽപാളത്തിൽ ഉപേക്ഷിച്ചു. ഹൈദരാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്.

ബിരുദ വിദ്യാർഥിയായ മകൾ കീർത്തി റെഡ്ഡി, സുഹൃത്ത് ശശി എന്നിവർ ചേർന്നാണ് അമ്മ രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെയും കീർത്തിയുടെ കാമുകൻ ബാൽ റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൂന്നു ദിവസം വീട്ടിൽ സൂക്ഷിച്ച മൃതദേഹം ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ റെയിൽ പാളത്തിൽ ഉപേക്ഷിച്ചു.

Advertisements

ഹൈദരാബാദിലെ ഹയാത്ത് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. ബാൽറെഡ്ഡി എന്ന യുവാവുമായി പ്രണയത്തിൽ ആയിരുന്നു കീർത്തി. മാതാപിതാക്കൾ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ കീർത്തി ഇതോടൊപ്പം സുഹൃത്ത് ശശിയുമായും ബന്ധം സൂക്ഷിച്ചു. പലപ്പോളും ഇരുവരും ലൈം ഗീ ക ബന്ധത്തിലും ഏൽപ്പെട്ടിരുന്നു. ഇതറിഞ്ഞ രജിത കീർത്തിയെ എതിർക്കുകയും ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതേത്തുടർന്നു അമ്മയെ കൊല്ലാൻ കീർത്തി തീരുമാനിക്കുകയായിരുന്നു. ഒക്ടോബർ 19ന് കീർത്തി ശശിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ശേഷം ഇരുവരും ചേർന്ന് ഉറങ്ങിക്കിടന്ന രജിതയുടെ കഴുത്തിൽ സാരിമുറുക്കി കൊലപ്പെടുത്തി. മൂന്നു ദിവസം ഇരുവരും മൃതദേഹം വീട്ടിൽ സൂക്ഷിച്ചു.

Also Read
ബിജെപിയെ പുകഴ്ത്തി പറയുന്ന കുറേ സിംഹവാലന്‍ കുരങ്ങന്മാരുണ്ടാവും, എന്നെ അക്കൂട്ടത്തില്‍ കൂട്ടേണ്ട, പ്രമുഖ നിര്‍മ്മാതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഷ സുല്‍ത്താന

മൃതദേഹത്തിൽ നിന്നു ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ, ശശിയുടെ കാറിൽ തുമ്മലഗുഡിയിലുള്ള റെയിൽപാളത്തിൽ മൃതദേഹം ഉപേക്ഷിച്ചു. ഇതിനുശേഷം കീർത്തി ബാൽറെഡ്ഡിയുടെ വീട്ടിലേക്ക് പോയി. ലോറി ഡ്രൈവറായ അച്ഛൻ ശ്രീനിവാസ് റെഡ്ഡി വിശാഖപട്ടണത്തിലേക്കു യാത്ര പോയ സമയത്താണ് ഇരുവരും ചേർന്ന് അമ്മയെ കൊലപ്പെടുത്തിയത്.

യാത്രകഴിഞ്ഞ് മടങ്ങിയെത്തിയ ശ്രീനിവാസ് റെഡ്ഡിയാണ് ഭാര്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. പൊലീസിൽ പരാതി നൽകാൻ ശ്രീനിവാസ് മകൾ കീർത്തിയെയും ഒപ്പംകൂട്ടിയിരുന്നു. ഇതിനിടെ ബാൽ റെഡ്ഡിയുടെ അച്ഛൻ ശ്രീനിവാസിനെ കാണാനെത്തിയതാണ് കേസിലെ വഴിത്തിരിവായത്.

രണ്ടു ദിവസം കീർത്തി തന്റെ വീട്ടിൽ ഉണ്ടായിരുന്നെന്നും ശ്രീനിവാസും രജിതയും ആശുപത്രിയിലാണെന്നു കീർത്തി പറഞ്ഞതായും അറിയിച്ചു. ഞെട്ടിപ്പോയ ശ്രീനിവാസ് ഇക്കാര്യം പൊലീസിനെ അറിയിച്ചു അച്ഛൻ അമ്മയെ മർദ്ദിച്ചതിനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതാകുമെന്നാണ് കീർത്തി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ മൊഴിയിലെ പൊരുത്തക്കേടുകൾ പൊലീസിൽ സംശയം ഉളവാക്കി.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കീർത്തിയുടെ വാദങ്ങൾ തകർന്നത്. കൂടുതൽ ചോദ്യം ചെയ്യലിൽ അമ്മ ഉറങ്ങിക്കിടക്കുമ്പോൾ കഴുത്തിൽ സാരിമുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു കീർത്തി സമ്മതിക്കുകയായിരുന്നു. രജിതയെ കാണാതായി ഒരാഴ്ചയ്ക്കു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുമ്മലഗുഡിയിലെ റെയിൽപാളത്തിനു സമീപത്തു നിന്നു മൃതദേഹം കണ്ടെടുത്തത്.

Also Read
ഞാൻ ചെറുപ്പം മുതൽ എടുത്തോണ്ട് നടന്നിട്ടുള്ള കുട്ടിയാണ്, ആലിയ ഭട്ടുമായി ലിപ്പ് ലോക്ക് പറ്റില, സൂപ്പർ സംവിധായകന്റെ സിനിമ ഉപേക്ഷിച്ച് സൽമാൻ ഖാൻ, കൈയ്യടിച്ച് ആരാധകർ

Advertisement