ഒന്നുമില്ലായ്മയിൽ നിന്നു വന്നവരുടെ വിജയമാണ് നഞ്ചിയമ്മയുടേത്; ഇങ്ങനെ കയറി വരുന്നവരെ നമ്മളല്ലേ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടത്; നഞ്ചിയമ്മയ്ക്ക് കട്ട സപ്പോർട്ടുമായി ഷെഫ് പിള്ള

46

ഗായിക നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് ഷെഫ് സുരേഷ് പിള്ള. തന്റെ ജീവിതവുമായി കോർത്തിണക്കിക്കൊണ്ടാണ് ഷെഫ് പിള്ള നഞ്ചിയമ്മയെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയത്. പ്രയാസങ്ങളിലൂടെ കടന്ന് ഉയരങ്ങളിലേക്കെത്തുന്നവരെ പിന്തുണയ്ക്കേണ്ടത് സമൂഹമാണെന്നും ഷെഫ് പിള്ള ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

കാലിമേയ്ച്ചും ഊരിലെ വിശേഷങ്ങൾക്കപ്പുറം ഒരു ലോകമില്ലാതിരുന്ന നഞ്ചിയമ്മയെ തേടിയാണ് ദേശീയ അവാർഡ് എത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയിൽ നിന്നു വന്നവരുടെ വിജയം കൂടിയാണ് നഞ്ചിയമ്മയുടേതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Advertisements

ഹോട്ടൽ മാനേജ്മെന്റ് പഠിക്കാതെ വന്നിട്ടും പഞ്ചനക്ഷത്ര ഹോട്ടലിന്റെ എക്സിക്യൂട്ടീവ് ഷെഫ് ആയി എത്തിയ സമയത്ത് തനിക്കെതിരെയും ഇത്തരം പ്രതികരണങ്ങൾ കേട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ- ഫഹദ് എന്നെ മാറ്റാൻ നോക്കിയിട്ടില്ല, കല്യാണത്തിന് മുൻപ് എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും; നസ്രിയ പറയുന്നു

മഹേന്ദ്ര സിംഗ് ധോനി എന്ന ക്രിക്കറ്റർ ഒരു ക്രിക്കറ്റ് ശൈലീ പുസ്തകവും പഠിച്ച് കളിച്ചയാളല്ല, വന്യമായ കരുത്തോടെ തന്റേതായ ശൈലിയിൽ റാഞ്ചിയിൽ നിന്നും അടിച്ചു പറത്തിയ പന്ത് ലോക കപ്പുകളുടെ നെറുകയിലേക്കാണ് ചെന്നെത്തിയത്.

മറ്റൊരാൾ വീരേന്ദ്ര സെവാഗ്, ബോളർന്മാരുടെ പേടി സ്വപ്നമായ വിരേന്ദർ സെവാഗ് ക്രിക്കറ്റ് പണ്ഡിതന്മാടുടെ നിഘണ്ടുവിൽ ഒതുങ്ങാത്ത ബാറ്റ്സ്മാനായിരുന്നു. പക്ഷേ ഇന്ത്യയിൽ നിന്നു പിറന്ന മൂന്ന് ട്രിപ്പിൾ സെഞ്ചറികളിൽ രണ്ടെണ്ണം ആ മനുഷ്യന്റെ കൈക്കുഴയിൽ നിന്നായിരുന്നുവെന്നും ടെസ്റ്റിലെ ട്രിപ്പിളും വൺഡേയിൽ ഡബിളും സമ്മാനിച്ച മാന്ത്രികനായിരുന്നു സെവാഗ് എന്നും ഷെഫ് പിള്ള പ്രതികരിക്കുന്നു

ഇവരെല്ലാം നമുക്കായി ഒരുക്കിയ വിഭവങ്ങൾ നമ്മുടെ ഇഷ്ടങ്ങളെ വിരുന്നൂട്ടി. ജീവിത കാലം മുഴുവൻ കഷ്ടപ്പെട്ടിട്ടും നഞ്ചമ്മയ്ക്ക് എത്തിയ അംഗീകാരത്തെ ഉൾക്കൊള്ളാൻ മടിക്കുന്ന മനസുള്ളവർ എല്ലാക്കാലത്തുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ALSO READ- മഷൂറയ്ക്ക് കിടിലൻ സർപ്രൈസുമായി ബഷീറിന്റെ സഹോദരിമാർ, മഷൂന്റെ നാത്തൂൻമാർ പൊളിയാണെന്ന് ആരാധകർ

മുൻപ് അക്കാദമിക് പിൻബലമില്ലാത്ത, ഹോട്ടൽ മാനേജ്മെന്റ് പഠിക്കാതെ വന്ന താൻ പഞ്ചനക്ഷത്ര ഹോട്ടലിന്റെ എക്സിക്യൂട്ടീവ് ഷെഫ് ഒക്കെയായി വന്നപ്പോഴും എവിടെയെക്കയോ ഇത്തരം പ്രതികരണങ്ങൾ കേട്ടിരുന്നു. നിരാശ തോന്നിയെങ്കിലും അവിടൊന്നും തളർന്നില്ലെന്നാണ് ഷെഫ് പറയുന്നത്.

‘ഒരുപാടിടത്ത് തഴയപ്പെട്ട ശേഷം പൊരുതിക്കയറിയ ജീവിതമാണ് എന്റേതും. ലക്ഷത്തിൽ ഒരാൾക്കാവും ഇങ്ങനെ ഒരു അവാർഡ് കിട്ടുക. നാളെ ഇതു പോലെ വരുന്ന എല്ലാവർക്കും ഇതു പോലെ ആവാൻ പറ്റണമെന്നുമില്ല. പക്ഷേ അങ്ങനെ കയറി വരുന്നവരെ നമ്മളല്ലേ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടത്. സ്നേഹം വാരി വിതറേണ്ടത്.’- അദ്ദേഹം ചോദിക്കുന്നു.

ഷെഫ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നഞ്ചിയമ്മക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ്. എത്ര മനോഹരമായ നാടൻ പാട്ടിന്റെ ഈണം പോലെയാണിത് കേട്ടത്.

” കളക്കാത്ത സന്ദനമാരാ
വെക് വെകാ പൂത്ത്റ്ക്ക്
പൂ പറിക്കാ പോകിലാമ
വിമാനത്തെ പാക്കിലമാ ‘

നിരക്ഷരയായ ഒരു സ്ത്രീയുടെ കണ്ഠത്തിൽ നിന്നുയർന്ന കാട്ട് പൂവിന്റെ ഗന്ധമുള്ള കാട്ടാറ് പോലെ തെളിഞ്ഞൊഴുകിയ ഈ പാട്ട്. ഈ പാട്ടിന്റെ പേരിലാവാം അട്ടപ്പാടി എന്ന ഗ്രാമം ഇനി ലോകത്തിന്റെ മുന്നിൽ അറിയപ്പെടുന്നത്.

”നമ്മുടെ കുഞ്ഞി മക്കളെ ഉറക്കാനും കളിപ്പിക്കാനും നമ്മള് സ്വന്തമായി പാട്ടുണ്ടാക്കി പാടണം. ഞങ്ങളൊക്കെ അങ്ങനാണ് പാട്ട് ഉണ്ടാക്കുന്നതും പാടുന്നതും…’ എന്നു പറഞ്ഞ നഞ്ചിയമ്മക്ക് കാലം കരുതിയ സമ്മാനമാണിത്. അവർ കാലിമേയ്ച്ചു, പള്ളിക്കൂടത്തിൽ പോയില്ല, ഊരിലെ വിശേഷങ്ങൾക്കപ്പുറം ഒരു ലോകമില്ലായിരുന്നു അവർക്ക്.

എന്നിട്ടും അവരെത്തേടി ഇന്ത്യൻ സിനിമയിലെ 2020ലെ മികച്ച ഗായിക എന്ന ബഹുമതി എത്തിയപ്പോൾ എന്നപ്പോലെ ഒന്നുമില്ലായ്മയിൽ നിന്നു വന്നവരുടെ വിജയം കൂടിയാണ്, എന്നെപ്പോലുള്ളവർക്കും അഭിമാനിക്കാം.

മഹേന്ദ്ര സിംഗ് ധോനി എന്ന ക്രിക്കറ്റർ ഒരു ക്രിക്കറ്റ് ശൈലീ പുസ്തകവും പഠിച്ച് കളിച്ചയാളല്ല, വന്യമായ കരുത്തോടെ തന്റേതായ ശൈലിയിൽ റാഞ്ചിയിൽ നിന്നും അടിച്ചു പറത്തിയ പന്ത് ലോക കപ്പുകളുടെ നെറുകയിലേക്കാണ് ചെന്നെത്തിയത്. മറ്റൊരാൾ വീരേന്ദ്ര സെവാഗ്, ബോളർന്മാരുടെ പേടി സ്വപ്നമായ വിരേന്ദർ സെവാഗ് ക്രിക്കറ്റ് പണ്ഡിതന്മാടുടെ നിഘണ്ടുവിൽ ഒതുങ്ങാത്ത ബാറ്റ്സ്മാനായിരുന്നു. പക്ഷേ ഇന്ത്യയിൽ നിന്നു പിറന്ന മൂന്ന് ട്രിപ്പിൾ സെഞ്ചറികളിൽ രണ്ടെണ്ണം ആ മനുഷ്യന്റെ കൈക്കുഴയിൽ നിന്നായിരുന്നു, ടെസ്റ്റിലെ ട്രിപ്പിളും വൺഡേയിൽ ഡബിളും സമ്മാനിച്ച മാന്ത്രികൻ.

ഇവരെല്ലാം നമുക്കായി ഒരുക്കിയ വിഭവങ്ങൾ നമ്മുടെ ഇഷ്ടങ്ങളെ വിരുന്നൂട്ടി. ജീവിത കാലം മുഴുവൻ കഷ്ടപ്പെട്ടിട്ടും നഞ്ചമ്മയ്ക്ക് എത്തിയ അംഗീകാരത്തെ ഉൾക്കൊള്ളാൻ മടിക്കുന്ന മനസുള്ളവർ എല്ലാക്കാലത്തുമുണ്ട്. അക്കാദമിക് പിൻബലമില്ലാത്ത ഹോട്ടൽ മാനേജ്മെന്റ് പഠിക്കാതെ വന്നിട്ടും പഞ്ചനക്ഷത്ര ഹോട്ടലിന്റെ എക്സിക്യൂട്ടീവ് ഷെഫ് ഒക്കെയായി വന്ന നേരത്തും എവിടെയെക്കയോ ഇത്തരം പ്രതികരണങ്ങൾ കേട്ടിരുന്നു. നിരാശ തോന്നിയെങ്കിലും അവിടൊന്നും തളർന്നില്ല.

ഒരുപാടിടത്ത് തഴയപ്പെട്ട ശേഷം പൊരുതിക്കയറിയ ജീവിതമാണ് എന്റേതും. ലക്ഷത്തിൽ ഒരാൾക്കാവും ഇങ്ങനെ ഒരു അവാർഡ് കിട്ടുക. നാളെ ഇതു പോലെ വരുന്ന എല്ലാവർക്കും ഇതു പോലെ ആവാൻ പറ്റണമെന്നുമില്ല. പക്ഷേ അങ്ങനെ കയറി വരുന്നവരെ നമ്മളല്ലേ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടത്. സ്നേഹം വാരി വിതറേണ്ടത്.

എന്റെ രുചി വിഡിയോകളിൽ ഇനിയും മുഴങ്ങും നഞ്ചിയമ്മാ , അമ്മയുടെ ശബ്ദം..”കളക്കാത്ത സന്ദനമാരാ…!

Advertisement