ചരിത്രം ചെന്നൈയ്ക്ക് കണ്ണീർ; ചെന്നൈ മുംബൈ ഫൈനൽ സാധ്യതകളിങ്ങനെ

12

ചെന്നൈക്കെതിരായി ഐപിഎല്ലിൽ നേർക്കുനേർ പോരാട്ടങ്ങളുടെ ചരിത്രം മുംബൈ ഇന്ത്യൻസിന് അനുകൂലമാണ്.

മൂന്ന് വട്ടം ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണയും ചെന്നൈയെ മുംബൈ വീഴ്ത്തി. ചെന്നൈ സൂപ്പർ കിംഗ്‌സിന് എട്ടാം ഐപിഎൽ ഫൈനലാണിത്.

Advertisements

മുംബൈ ഇന്ത്യൻസിന് അഞ്ചാമത്തെയും. ഫൈനലുകളിൽ മുംബൈ ഇന്ത്യൻസിന്റെ ഏക തോൽവി ചെന്നൈ സൂപ്പർ കിംഗ്‌സിന് മുമ്പിലാണ്.

2010ൽ സച്ചിൻ ഉൾപ്പെട്ട മുംബൈയെ 22 റൺസിന് തോൽപ്പിച്ചപ്പോൾ ചെന്നൈക്ക് സ്വന്തമായത് ആദ്യ കിരീടം.

മൂന്ന് വർഷത്തിനപ്പുറം മഞ്ഞപ്പടയെ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യൻസിന്റെ ആദ്യ കിരീടനേട്ടം. പൊള്ളാർഡും മലിംഗയും കൊടുങ്കാറ്റായപ്പോൾ മുംബൈക്ക് 23 റൺസ് വിജയം.

2015ലെ ഫൈനലിൽ മുംബൈയെ മുന്നിൽ നിന്ന് നയിച്ചത് നായകൻ രോഹിത് ശർമ്മ. 41 റൺസിൻറെ ആധികാരിക ജയത്തോടെ നീലപ്പടയ്ക്ക് രണ്ടാം കിരീടനേട്ടം.

ഈ സീസണിൽ നേർക്കുനേർ വന്ന മൂന്ന് വട്ടവും മുംബൈക്ക് മുന്നിൽ ചെന്നൈക്ക് അടിതെറ്റി. ഒരു തവണ പോലും ചെന്നൈക്ക് 135നപ്പുറം കടക്കാനായില്ലെന്നതും മുംബൈയുടെ കരുത്തിന് തെളിവാണ്.

സീസണിൽ മൂന്ന് കളിയിൽ കൂടുതൽ തുടർച്ചയായി ജയിക്കാൻ മുംബൈക്ക് കഴിഞ്ഞിട്ടില്ല. ഇത് ചെന്നൈക്ക് പ്രതീക്ഷ നൽകും.

അതേസമയം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഒരു കളിയും മുംബൈ തോറ്റിട്ടില്ലെന്നതും സീസണിലെ ചരിത്രം.

ഇതുവരെയുള്ള 27 നേർക്കുനേർ പോരാട്ടങ്ങളിൽ മുംബൈക്ക് 16ഉം ചെന്നൈക്ക് 11ഉം ജയം വീതം.

ആദ്യ ക്വാളിഫയറിൽ തന്നെ ഫൈനൽ ഉറപ്പാക്കിയ ശേഷം നാല് ദിവസം വിശ്രമം ലഭിച്ച മുംബൈ ടീം ചെന്നൈയുടെ വെറ്ററൻ താരങ്ങളേക്കാൾ ഊർജ്ജ്വസ്വലരാണെന്നതും മുംബൈയ്ക്ക് മുൻതൂക്കം നൽകുന്നു.

Advertisement