സമീപ കാലത്തെ ക്രിക്കറ്റ് കളിക്കാരൽ പുറത്താക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റ്‌സ്മാനാരാണെന്ന് വെളിപ്പെടുത്തി പാക് പേസർ ഷൊയൈബ് അക്തർ. ട്വിറ്ററിൽ ആരാധകരുമായി സംവദിക്കവെ ആണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലിയാണ് സമകാലീന ക്രിക്കറ്റിൽ പുറത്താക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റ്‌സ്മാനെന്ന് അക്തർ വ്യക്തമാക്കിയത്.
കൊൽക്കത്ത ടെസ്റ്റിൽ സച്ചിനെ പുറത്താക്കിയതാണ് തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വിലയേറിയ വിക്കറ്റെന്നും അക്തർ പറഞ്ഞു. പാക്കിസ്ഥാൻ ടീമിൽ കളിച്ചതിൽ വസീം അക്രമാണ് ഏറ്റവും മികച്ച ക്യാപ്റ്റനെന്നും അക്രമണോത്സുക നായകൻമാരിൽ സൗരവ് ഗാംഗുലിയാണ് കേമനെന്നും അക്തർ പറഞ്ഞു.
മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് വ്യത്യസ്തമായ ഫൂട്ട്വർക്കുകൊണ്ട് ബൗളർമാരെ വെള്ളം കുടിപ്പിക്കുമ്പോഴാണ് അക്തറിന്റെ പ്രസ്താവന. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ കോലി പൂജ്യത്തിന് പുറത്താവുകയും ചെയ്തിരുന്ന
സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാരാണെന്ന ആരാധകന്റെ ചോദ്യത്തിനും പാർട് ടൈം ബൗളറായ കോലിയുടെ പേരാണ് അക്തർ ആദ്യം പറഞ്ഞത്. ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ വല്ലപ്പോഴും മാത്രം ബൗൾ ചെയ്തിരുന്ന കോലിയെ മികച്ച ബൗളറായി അക്തർ പ്രഖ്യാപിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. പിന്നീട് അക്തർ ഈ മറുപടി നീക്കി.