എന്റെ രോഗത്തെക്കുറിച്ച് ലോകത്തോട് പറയണമെന്ന് തോന്നിയത് ആ വേദിയിൽ നിൽക്കുമ്പോൾ ആയിരുന്നു: വെളിപ്പെടുത്തി ഇന്ദു തമ്പി

228

സിനിമാ സീരിയൽ പ്രേമികളായ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി ഇന്ദു തമ്പി.
2010 ലെ മിസ്സ് കേരളയായ ഇന്ദു തമ്പി ഫാദേഴ്സ് ഡേ, അനാബെല്ല, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ സിനിമകളിലൂടെയാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

ടെലിവിഷൻ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുമായി കൂടുതൽ അടുത്തു. ജീവിതത്തിലെ ഈ നേട്ടങ്ങളത്രയും ഇന്ദു നേടിയത് ജീവിതകാലം മുഴുവൻ കൂടെയുള്ളൊരു രോഗത്തെ മറി കടന്നാണ്. തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോഴിതാ ഇന്ദു മനസ് തുറക്കുകായാണ്. മനോരമ ആരോഗ്യത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Advertisements

രോഗത്തെക്കുറിച്ച് ലോകത്തോട് വിളിച്ച് പറയണെന്ന് തോന്നുന്നത് മിസ് കേരള പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോഴാണ്. സാധാരണക്കാർക്ക് ഒരു പ്രചോദനം ആകുമെന്ന് കരുതിയിട്ടായിരുന്നു അങ്ങനെ കരുതിയിരുന്നത്.
കൃത്യമായി ഡോക്ടറെ കാണുന്ന ശീലമില്ലായിരുന്നു, ബിരുദ പഠനം കഴിഞ്ഞപ്പോഴാണ് താൻ ഡോക്ടറെ കാണാൻ പോകുന്നത് .

ഡോക്ടറിൽ നിന്നുമാണ് ടൈപ്പ് വൺ രോഗത്തെക്കുറിച്ച് കൂടുതലറിയുന്നത്. പിന്നീടാണ് ഇൻസുലിൻ പമ്പിനെക്കുറിച്ചറിയുന്നത്. ഇപ്പോൾ താൻ മൂന്ന് മാസം കൂടുമ്പോൾ ഡോക്ടറെ കാണും. ടൈപ്പ് വൺ പ്രമേഹം ഉണ്ടെങ്കിൽ ജീവിത ശൈലി സ്വയം രൂപപ്പെടുത്തണം.

Also Read
അഞ്ച് ഭാഷകളിലും ട്രെൻഡിംഗ് ലിസ്റ്റിൽ, ഒടിടിയിലും തരംഗം തീർത്ത് ദുൽഖറിന്റെ കുറുപ്പ്

ഓരോരുത്തരും അവരവർക്ക് അനുയോജ്യമായ വിധം ആഹാരവും ഇൻസുലിനും ക്രമീകരിക്കണം. ഇതിന്റെ ഭാഗമായി ഞാൻ നിത്യവും 45 മിനുറ്റ് മുതൽ ഒരു മണിക്കൂർ വരെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യും. വീട്ടിൽ വച്ച് ഡാൻസ് ചെയ്യാറുണ്ട്.

തന്റെ ചുറുചുറുക്കിന്റെ രഹസ്യം എന്നത് എപ്പോഴും ആക്ടീവായി ഇരിക്കുന്നതാണ്. എന്റെ രോഗാവസ്ഥ ഉള്ളവർ വളരെയധികം കരുതൽ കാണിക്കണ. ഓരോ നിമിഷവും കരുതലോടെ ഇരിക്കേണ്ട രോഗമാണ് ഇത്. ചിലപ്പോൾ നടക്കുന്നതിനിടയിൽ ഷുഗർ താഴ്ന്നു പോകും. ഉറക്കം ചെറുതായൊന്ന് തടസ്സപ്പെട്ടാൽ ശരീരത്തിലും ബ്ലഡ്ഷുഗറിലുമൊക്കെ വ്യത്യാസം വരും.

ടൈപ്പ് വൺ രോഗികളെ മനസിലാക്കണം. സഹകരം നൽകണം. അതിന് നല്ലൊരു സപ്പോർട്ട് സിസ്റ്റം വേണം. രോഗികളെ മനസിലാക്കാൻ മറ്റുള്ളവർക്കും സാധിക്കണം. ചെറിയ കുട്ടികളാണെങ്കിൽ അധ്യാപകർക്കും മാതാപിതാക്കൾക്കും വലിയ റോളുണ്ട്.

തന്റെ സപ്പോർട്ട് സിസ്റ്റം ഭർത്താവ് നടൻ മേജർ കിഷോർ ആണ്. ഭർത്താവ് ഓപ്പൺ മൈൻഡഡ് ആണ്. പലപ്പോഴും താൻ തളർന്നു പോകുമ്പോൾ ധൈര്യം പകരുന്നത് അദ്ദേഹമാണ്. എന്നെപ്പോലെയുള്ള ടൈപ്പ് വൺ രോഗികളോട് ഞാൻ പറയാറുള്ളത് നമ്മൾ സൂപ്പർ ഹീറോകൾ ആണെന്നാണ്.

കാണുമ്പോൾ ഇങ്ങനൊരു രോഗം ഉണ്ടെന്ന് ആർക്കും മനസിലാകില്ല. കാരണം നമ്മൾ നിശബ്ദമായി കൂടെ കൊണ്ട് നടക്കുകയായിരിക്കും. കണ്ടാൽ ടൈപ്പ് വൺ ആണെന്ന് തോന്നുകയില്ലല്ലോ എന്ന് പലരും പറയാറുണ്ട്. ഈ രോഗത്തിനൊപ്പം ജീവിക്കുന്ന പ്രശസ്തരായ ഒരുപാട് പേരുണ്ട്.

ഞാൻ മാനസികമായി തളരുമ്പോൾ അച്ഛനും അമ്മയും പറഞ്ഞു തന്നൊരു കാര്യം നമുക്ക് മുകളിൽ ഉള്ളവരെയല്ല, നമുക്ക് താഴെ കഷ്ടപ്പെട്ട് ജീവിക്കുന്നവരെയാണ് നോക്കേണ്ടതെന്നാണ്. എനിക്ക് ഇപ്പോൾ 30 വയസായികഴിഞ്ഞ 20 വർഷമായി താൻ ഈ രോഗത്തോടൊപ്പം ജീവിക്കുകാണ്.

Also Read
അവാർഡുകൾ കിട്ടാതിരിക്കുമ്പോൾ വിഷമമുണ്ടാകും, അവസരം കിട്ടുന്നിടത്തെല്ലാം അഭിപ്രായം തുറന്നു പറയാൻ മടിയുമില്ല: നവ്യാ നായർ

അതിനാൽ ഇനിയും ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനാകും. നമുക്കും ജീവിക്കാൻ പറ്റുമെന്നും ജീവിച്ചു കാണിച്ചു കൊടുക്കുക തന്നെ വേണമെന്നും ഇന്ദു തമ്പി പറയുന്നു.

Advertisement