ഇത് നടക്കില്ല, മര്യാദക്ക് ഇറങ്ങി പൊക്കോ, എന്ത് കണ്ടിട്ടാണ് സ്‌നേഹിച്ചത്, രണ്ടാംഭാര്യ മഷൂറയുടെ വീട്ടില്‍ പെണ്ണ് ചോദിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ബഷീര്‍ ബഷി

82

നടന്‍ ബഷീര്‍ ബഷിയും കുടുംബവും ഇന്ന് കേരളക്കരയ്ക്ക് സുപരിചിതരാണ്. ബിഗ് ബോസിലൂടെയാണ് ബഷീര്‍ ശ്രദ്ധ നേടിയത്. താരത്തിന്റെ കുടുംബത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാമുള്ള കഥകള്‍ പുറത്തുവന്നത് ബിഗ് ബോസ് ഷോയിലൂടെയായിരുന്നു.

രണ്ടുഭാര്യമാരും രണ്ടുമക്കളുമടങ്ങുന്നതാണ് ബഷീര്‍ ബഷിയുടെ കുടുംബം. താരത്തിന്റെ കുടുംബത്തിനെക്കുറിച്ചുള്ള കഥകള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ബഷീര്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ സന്തോഷത്തോടെ അടിച്ചുപൊളിച്ച് കുടുംബത്തോടൊപ്പം ജീവിക്കുകയാണ് ബഷീര്‍ ഇപ്പോള്‍.

Advertisements

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവസാന്നിധ്യമാണ് ബഷീര്‍ ബഷിയും കുടുംബവും. ബഷീര്‍ ബഷിയ്ക്കും ഭാര്യമാര്‍ക്കും മക്കള്‍ക്കും യൂട്യൂബ് ചാനലും ഉണ്ട്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവര്‍ ഇതിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അങ്ങനെയാണ് ബഷീര്‍ ബഷിയും കുടുംബവും ഇന്ന് ആരാധകരെ വാരിക്കൂട്ടിയതും മലയാളികള്‍ക്ക് പ്രിയങ്കരരായി മാറിയതും.

ഫ്‌ലവേഴ്‌സ് ചാനലിലെ ‘താരദമ്പതിമാരുടെ സംസ്ഥാന സമ്മേളനം’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ബഷീര്‍ ബഷി കുടുംബത്തോടെ എത്തിയിരുന്നു. തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച ബഷീറും കുടുംബവും വളരെ രസ്‌കരമായാണ് പരിപാടിയെ മുന്നോട്ടുകൊണ്ടുപോയത്.

Also Read: കുഞ്ഞ്‌നന്ദനയുടെ ജീവന്‍ രക്ഷിക്കാന്‍ വേണം ആറുലക്ഷം രൂപ, ചികിത്സ പൂര്‍ണമായും ഏറ്റെടുത്ത് തുണയായെത്തി സുരേഷ് ഗോപി, യഥാര്‍ത്ഥ മനുഷ്യസ്‌നേഹിയെന്ന് സോഷ്യല്‍മീഡിയ

അതിനിടെ വേദിയില്‍ വെച്ച് രണ്ടാം ഭാര്യ മഷൂറയെ പെണ്ണ് ചോദിച്ച് വീട്ടില്‍ ചെന്നപ്പോഴുണ്ടായ അനുഭവം ബഷീര്‍ ബഷി പങ്കുവെച്ചു. മഷൂറയുടെ വീട്ടില്‍ ചെന്ന് വിവാഹത്തെക്കുറിച്ച് ഗ്രാന്‍ഡ് ഫാദറിനോടാണ് ആദ്യം സംസാരിക്കുന്നതെന്നും പുള്ളിക്കാരന്‍ ആദ്യം ദേഷ്യപ്പെട്ടുവെന്നും ബഷീര്‍ പറഞ്ഞു.

‘കൊച്ചിക്കാരനാണ് ഞാന്‍, നേരത്തെ കല്യാണം കഴിഞ്ഞതാണ്, അതില്‍ രണ്ട് മക്കളുണ്ട്. പക്ഷെ എനിക്ക് നിങ്ങളുടെ പേരക്കിടാവിനെ ഇഷ്ടമാണ്. അവള്‍ ഞാനില്ലാതെ ജീവിക്കില്ല, അതെനിക്ക് ഉറപ്പാണ്’ എന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇത്രയൊക്കെ കേട്ടപ്പോള്‍ പുള്ളിക്കാരന്‍ ദേഷ്യപ്പെട്ടെങ്കിലും താന്‍ എല്ലാം വിശദമായി വീണ്ടും പറഞ്ഞുവെന്നു ബഷീര്‍ പറയുന്നു.

താന്‍ ഒന്നുമില്ലാത്തവനാണ്. പക്ഷെ കുടുംബം നന്നായിട്ട് നോക്കുമെന്നും ആ ഒരു കോണ്‍ഫിഡന്‍സ് തനിക്കുണ്ടെന്നും ഗ്രാന്‍ഡ് ഫാദറിനോട് പറഞ്ഞുവെന്ന് ബഷീര്‍ പറഞ്ഞു. അതേസമയം, ‘എന്റെ ഗ്രാന്‍ഡ്പായെ മാസ്സ് ഡയലോഗ് പറഞ്ഞ് വെറുതെ മയക്കി’, മഷൂറ മറുപടിയായി പറഞ്ഞു.

‘അന്ന് ഒന്നൊന്നര മണിക്കൂര്‍ നേരം സംസാരിച്ചിരുന്നു. എന്നാല്‍ അതിന്റെ പിറ്റേ ദിവസം ആരുടെയും വിവരം ഇല്ലായിരുന്നു, അപ്പോള്‍ നേരെ വീട്ടിലേക്ക് പോയി. ഞാന്‍ കാറില്‍ ചെന്ന് ഇറങ്ങുമ്പോള്‍ എല്ലാവരും അവിടെ ഉണ്ടായിരുന്ന.
ഞങ്ങളുടെ കാര്യം ആണ് സംസാരിക്കുന്നതെന്ന് മനസ്സിലായി’ ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

‘മഷൂറയുടെ വീട്ടിലേക്ക് കയറാനൊരുങ്ങിയപ്പോഴെ വാപ്പ പറഞ്ഞു, മര്യദക്ക് പൊക്കോ നീ, ഞങ്ങള്‍ മാനം മര്യാദക്ക് ജീവിക്കുന്നവരാണ് ഞങ്ങള്‍. അത് കേട്ട ഉടനെ കാറിന്റെടുത്തേക്ക് പോയി’, എന്നും ബഷീര്‍ വിശദീകരിച്ചു. താന്‍ അന്ന് അവിടെവെച്ച് ബഹളം വെക്കുമെന്നാണ് അവര്‍ കരുതിയിരുന്നതെന്നും പക്ഷെ തന്നോട് പോകാന്‍ പറഞ്ഞപ്പോള്‍ താന്‍ തരികെ വന്നത് കാര്യമായി എന്നും ബഷീര്‍ പറഞ്ഞു.

‘ഞാന്‍ അങ്ങനെ ചെയ്തത് മഷൂറയുടെ വീട്ടുകാര്‍ക്ക് ഇഷ്ടമായി. പിറ്റേന്ന് ഉച്ചക്ക് മഷൂന്റെ വാപ്പ വിളിച്ച് നേരില്‍ കണ്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു’, ബഷീര്‍ വ്യക്തമാക്കി. അതേസമയം, ഞാന്‍ രണ്ട് മൂന്ന് ദിവസം നിരാഹാരം ചെയ്ത് നേടിയെടുത്തത് കൂടിയാണ് ഈ വിവാഹം ‘ എന്ന് മഷൂറ പറയുന്നു.

‘ പപ്പക്ക് ഞാന്‍ എന്ന് വെച്ചാല്‍ ജീവനാണ്. അങ്ങനെ പപ്പക്ക് സമ്മതിക്കേണ്ടി വന്നു. ആദ്യം പപ്പ എന്നോട് വന്ന് ചോദിച്ചത്, എന്ത് കണ്ടിട്ടാണ് നീ അവനെ സ്‌നേഹിച്ചത്, എന്താണ് അവന്‍ ചെയ്തത്’ എനിക്ക് വേറൊന്നും അറിയില്ല, എന്നെ ഭയങ്കര ഇഷ്ടമാണ് ആള്‍ക്ക്, എന്നെ നന്നായിട്ട് നോക്കുമെന്ന് അറിയാം.” എന്ന്് പപ്പയോട് മറുപടി പറഞ്ഞതായും മഷൂറ കൂട്ടിച്ചേര്‍ത്തു.

Advertisement